Friday, December 5, 2014

മാ ഹിഡുംബി



"ഭാരത ഇതിഹാസത്തിലെ വെറുമൊരു സ്ത്രീ കഥാപാത്രം അല്ല  'ഹിഡുംബി'. ജനിമൃതികൾക്കിടയിലൂടെ അവൾ നമ്മുടെ മുന്നിൽ വീണ്ടും വീണ്ടും കടന്നു പോകുമ്പോൾ നാം കാണുവാൻ ശ്രമിക്കുന്നില്ല എന്ന് മാത്രം."



കടംബുകൾ കാതോർത്ത ക്ഷേത്രത്തിലോ
വ്യാസമുനിയുടെ കഥാപാത്ര ശാസ്ത്രത്തിലോ
ബുധജനം ശ്രേഷ്ടമായ് ധ്യാനിച്ചിടുന്ന
ബിയാസ് നദിയുടെ വിരിമാറിലോ
ഗതികെട്ടൊരാത്മാവും അശാന്തിപർവ്വങ്ങളും
അലയടിച്ചീടുന്നുവെന്നോ.
അതിന്റെ മാറ്റൊലി കുമാരി മുനബോളം
അതിരൂക്ഷമാകുന്നുവെന്നോ
മാ ഹിഡുംബായിലെ ശോകാദ്ര താഴ്വ്വര
കാലവും തേടുന്നുവെന്നോ
ദ്രാവിഡപ്പെണ്ണിന് ലഭിക്കാത്ത നീതിതൻ
ശാപം ഗ്രഹിക്കുന്നുവെന്നോ

കരൾ തുറന്നൊന്നു നോക്കൂ
കണ്ണീരിൽ കനിഞ്ഞൊന്നുനോക്കൂ
കുലചിന്ത നട തള്ളിനോക്കൂ
സദ്കർമത്തോടോന്നുനോക്കൂ

എണ്ണമറ്റെത്രയൊ നഷ്ടങ്ങളൂന്നി
ധർമ്മ യുദ്ധത്തിന്റെ അന്ത്യനേരം.
പുത്ര ദുഃഖത്താൽ സ്തബ്ധയായ് നിന്നവൾ
ഒട്ടുനേരം മഹാ യുദ്ധ ഭൂവിൽ.
ഉരിയാടിയില്ലൊരു ശാപ വാക്കും,
പരിതേവനങ്ങളും ഗദ്ഗദവും.
പരമപ്രധാന മൗനമാം  ഭാഷയിൽ 
പതി ധർമ്മം തെളിയാർന്ന ഭാവം.

ഭീമൻ അതി കായ രൂപ ബലവാൻ,
തനയൻ പട്ടടയിൽ  എരിഞ്ഞനേരം
കാണുവാൻ എത്തിയില്ലൊരു നോക്ക്
കരൾനൊന്തുരച്ചില്ല ഒരുവാക്ക്
പട്ടടയിൽ ഒരുകൊള്ളി അഗ്നി പകരുമ്പോൾ
കെട്ടഴിഞ്ഞൂർന്നു പോയ് ദുഃഖ പർവ്വം.
മിഴിനീരൊലിക്കുന്ന ഹൃദയാങ്കണം
പുത്ര വിയോഗ വിസ്ഫോടനം.

ഹിഡുംബന്റെ മൃതി, സഹന പാഠങ്ങൾ 
പ്രണയപാപത്തിൽ അടർന്നലിഞ്ഞ ശിലകൾ 
ഭീമനിൽ അനുരക്തയായ്, ദീനയാം പെണ്ണായ് 
മോഹിച്ചുണർന്ന അഭിനിവേശങ്ങളിൽ 
അവളിലെ സ്‌ത്രീത്വവും അടിമയായി 

മാ ഹിഡുംബായിൽ ഞാൻ പോയതില്ല
ശോകാർദ്ര താഴ്വര കണ്ടതില്ല
അഭിനവ ഹിഡുംബികൾ മൗനം ഭജിക്കുന്ന
നവ ഭാരതത്തിലാണെന്റെ വാസം.

അതികായ ഭീമർ നിരവധി ആണവർ
ചോരനീരൂറ്റി കടന്നു പോകും.
മ്രിതിജലം പകരാൻ അറച്ചുവെന്നാകിലും
അടിവയറ്റിൽ ജീവ ബീജം തരും.
അവരുടെ കണ്ണിൽ നുരഞ്ഞിടും കാമം
ഹിഡുംബികൾക്കോ സ്നേഹ ഭാവം
ലാളനം കെട്ടടങ്ങുന്ന നേരം
ആളിപ്പടർന്ന അനുതാപം.

തിരികെ യാത്രകൾ ഇല്ലാത്ത പാതയിൽ 
മൗനം കുടിച്ച തപം ചെയ്യലിൽ
അഴകിന്റെ വല്ലികൾ തുടരാതെ ഊർന്ന
'അഭിസാരിക' എന്ന പേരിൽ.

ഭാവ ശുദ്ധികൾ സ്ത്രീത്വങ്ങൾ 
ഭാവോജ്വല ച്ഛാൻസീ റാണികൾ 
തൊട്ടുണർത്തിയ രുദ്ര ഭൂമിയിൽ 
വീരേതിഹാസങ്ങൾ ആടിയ വേദിയിൽ 
അവിടെ ഇതാ നീചരാശികൾ ഉയിർക്കുന്നു 
അധർമ്മത്തിൻ അടരാടുകൾ തീർക്കുന്നു
ഇരുൾമറകളിൽ മൃഗ തീക്ഷ്ണമാം ഭാവങ്ങൾ
മൃതസഞ്ജീവനികൾ തേടും കറുപ്പുകൾ 
ആദികാലം മുതൽ പടർന്ന് 
അളവറിയാതെ കാലവും കടന്ന് 
ദ്രൗപതിയായി മണിയറകളിൽ അണയുന്നു
കുന്തിയായി കർണ്ണനെ ഒഴുക്കിലേറ്റുന്നു
ശകുന്തളയായി ശാപവും പേറുന്നു
മന്ഥരയായി അഥർവ്വ വേദ മന്ത്രങ്ങളിൽ 
മണ്ഡോദരിയായി ലങ്കാ പാർശ്വങ്ങളിൽ 
ശബരിയായ് ഗിരി ശൃംഗ തപോവനങ്ങളിൽ 
ശരണാർത്ഥിയായ് എത്ര സവിധങ്ങളിൽ 

ആർക്കിനി ക്ഷേത്രങ്ങൾ നാം പണിഞ്ഞീടണം 
ആർക്കുവേണ്ടി നമ്മൾ ജപം ചെയ്യണം 
ആരുടെ കണ്ണുനീർ തുടയ്ക്കുവാൻ ആകാതെ 
ആകാശ ഗോപുരം നാം പണിയണം.

മാ ഹിഡുംബായിൽ ഞാൻ ആദികവിയാകുന്നു
മറവികൾ തിരികെ യാചിച്ചിടുന്നു
കുടിയിരുത്തീടാം ഹിഡുംബികളെയൊക്കെയും 
കനലടുപ്പിൽ കഥകൾ ഹോമിച്ചിടാം.

Tuesday, December 2, 2014

നിഷാദനും ഞാനും








ശീതം ഉരുക്കുന്നു വൃശ്ചികം
ദീന ദീനം കുത്തുന്നു,
കൊമ്പ് കോർത്ത്‌ ഉണർത്തുന്നു 
നടവഴി ഇളക്കങ്ങൾ 
ഒടുക്കത്തെ കിലുക്കങ്ങൾ  
പതിയെ പതിയെ വക്ര ഭാഷകൾ.

ഞാനുണർന്നുപോയ്‌, രാവുപോകുംവരെ
നാടി മിടിപ്പിന്റെ കർണ്ണഭാരം
തലയിണയിൽ അമർന്ന പെരുമ്പറകളിൽ
തലയുയർത്തുമോ തരിമ്പുപോലും.

അരിക് കീറിയ പഴയ കമ്പിളിയിൽ
വെയിൽ മണം ചോരാതെ തങ്ങിടുന്നു.
അരികത്ത് ഭ്രാതാവ് അതിസാന്ദ്ര മൗനത്തിൽ
അഴകിന്റെ സ്വപ്‌നങ്ങൾ കോർത്തിടുന്നു.

ചകിരിക്കയറിൽ അടുക്കിയ തൊണ്ടുകൾ
ചകിതരായി കാറ്റിലുലഞ്ഞു പേശുന്നതോ
വാതം താങ്ങി മടുത്ത കറുമ്പിതൻ
വാതുറക്കാത്ത അമർച്ചയെന്നാകിലോ
കിഴക്ക് കോണിലായ് പടർന്ന ചെമ്പകം
കടപ്പിറാവുകൾ ചേക്കയാക്കുന്നതോ
നനുത്ത മഞ്ഞിൻ അസഹ്യമാം തീഷ്ണത
നരിച്ചീവീടുകൾ കടിച്ചു തിന്നുന്നതോ

പഴകിയെങ്കിലും പരിചിത സ്വരങ്ങളാൽ
ചകിതനാകുന്നു ഇടക്കിടക്കിങ്ങനെ

ധൃതിയിൽ ആരോ നടക്കുന്ന പോലെയോ
നിലത്തിട്ടെന്തോ ഇഴക്കുന്ന പോലെയോ
കത്തി രാകി മൂർച്ച കൂട്ടുന്നതോ
കത്തുന്ന തീ പടർന്നു കാളുന്നതോ
അതിഘോരമാകുന്ന വൃശ്ചിക രാവിനെ
അസഹിഷ്ണമായ് തലോടുന്ന കാറ്റോ
പുത്ര ദുഖത്തിൻ അലമുറ സഹ്യനിൽ
തൊട്ടു തൊട്ടങ്ങ് ഉയർന്നു വരുന്നതോ

തിര നിറയ്ക്കുന്ന കാണുകിൽ ഈ വിധം
ശനിപിടിക്കുന്ന രാത്രി വന്നെത്തിടും
അശനിപാതങ്ങൾ ഒടുങ്ങാതെ ആയിടും
അറവുശാല അതി രൂക്ഷമായിടും.

തണുത്തുറഞ്ഞ നനുത്ത പ്രഭാതത്തിൽ
തകിൽപ്പുറം തൊട്ടുണർന്നു തുടങ്ങുകിൽ
അടക്കി ശ്വാസം അടക്കി ഞാൻ ചെന്നങ്ങു
കിഴക്കേ ചായ്പ്പിൽ ഒളിച്ചു നോക്കീടുകിൽ

തുറിച്ച കണ്ണിൽ നിന്നൊലിച്ച മിഴിനീരും
തെറിച്ചു വറ്റിയ ചാലും നിരാശയും
പിരിഞ്ഞു പോകും  മുൻപേ സ്വജീവനെ
പിടിച്ചു നിർത്തുവാൻ ഉഴറിയ ഭാവവും.

എടുത്തു മാറ്റുവാൻ മറന്നുപോയൊരു
മുഴുത്ത ശിരസ്സൊന്ന്  നിലത്ത് കടക്കുന്നു.
പടർന്ന ചോരതൻ ചുവപ്പ് കറുപ്പിന്റെ
പടിപ്പുരയിൽ കിതച്ചു ചെന്നീടുന്നു.
പരിഭ്രമത്തിന്റെ കറുത്ത മുത്തുകൾ
കടിച്ചിറക്കി തുറിച്ചു നോക്കവേ
ഇറുത്തു വെക്കുന്നു ബലിഷ്ട്മാം കരം
വറുത്ത കരളിൻ മാംസകഷണങ്ങളെ
ഈറനൂർന്ന് കുതിർന്നുപോകുന്നോരാ -
ഇരുളിലോ  വാ പിളർന്നു കൊടുക്കവേ 
ഉരിച്ചു കെട്ടിയ തോലും
തെറിച്ചു തള്ളിയ കണ്ണും
ഉടക്കിടുന്നൂ മിഴികളിൽ.

കടഞ്ഞ് പൊങ്ങി പതഞ്ഞു വന്നൊരു
കടുത്ത ഛർദ്ദി ഭയത്തോടെ
കുടിച്ചിറക്കിയും, പാതന വൈര്യം
കടിച്ചിറക്കിയും ഇരുന്നിടും.

മൃഗത്തിൻ ചോരയൊലിക്കുന്ന മാംസവും
ചുമന്ന്  വന്ന് വഴികൾ തോറും
കിതച്ച് നില്ക്കിലും, അസഹ്യമാകുന്ന
ദുഷിച്ച ഗന്ധത്തെ ശപിക്കിലും
ശിരസ്സിലേറ്റണം ജന്മാന്തരങ്ങളിൽ
പടർന്നിടാതെ ശാപോക്തികൾ.


Monday, December 1, 2014

Live with Passion


My friend Raj is very passionate about Royal Enfield. He have a best 1998 model Royal enfield and like to ride with it. It have right side gear shift and left side break. His friends and co workers frequently ask this question "Are you selling it?" He replied always with a smile "No... Its my passion". And he always says 1998 model bullet is rare one.
Why are people so passionate about their Bullets and say riding a Royal Enfield is an experience like none other?

Royal Enfield and the passion associated with it. Well in some sense people generally don't buy bullet out of necessity they buy it with for a pride. The way people like to ride bullet is not in rush but rather in peace, calmly enjoying the ride itself instead of speeding to reach destination. Unlike other bike owners Bulleteer forms a brotherhood among them. Go for a ride with group of bulleteer and you will understand what I mean. It’s powerful, classic, beautiful, stable and over all its distinctive.



Raj riding his Royal Enfield ...