ഒരിക്കല്‍ തൊടിയിലെ ഒരു തുളസിച്ചെടി
മറ്റൊന്നിനോടായ് ചൊല്ലിയിങ്ങനെ,
"ഞങ്ങളില്‍ ശ്രേഷ്ഠന്‍ ഞാന്‍ തന്നെയാകാം.
അവതാരങ്ങളില്‍ ശ്രേഷ്ഠം കൃഷ്ണവതാരവും.
കൃഷ്ണതുളസിയെന്നേ വിളിക്കുന്നു സര്‍വ്വരും,
അടര്‍ത്തുന്നു പൂജയ്ക്കും സര്‍വ്വ ഔഷധങ്ങള്‍ക്കും
മാത്രമോ, എന്‍റെ കണങ്ങളെ തേടുന്നു മാനവര്‍.
നാട്ടു വളര്‍ത്തി പരിപാലിച്ചീടുന്നു".
ഇതുകേട്ട ഒരരളി രാമ തുളസിയോടായ് ചൊല്ലി.
"കാര്യമാത്ര പ്രസക്തമല്ലാതൊന്നിനേയും
സൃഷ്ട്ടിക്കുകയില്ലല്ലോ ഈ പ്രകൃതി.
കാലം നിന്‍റെ നിയോഗക്കുരുക്കാകും
കാന്തിക മണ്ഡലം തകര്‍ത്തെറിയും.
പരിഹാസ ധ്വനികള്‍ക്ക് ചെവി കൊടുക്കീടാഞ്ഞാല്‍
നിനക്കും സദ്ഗതി കൈവരും, നിസംശയം".
മാത്രകള്‍ നാഴികകളായി, ദിനങ്ങളായി പോകവേ
മീനം കടന്നു പടിക്കലെത്തി.
വടിക്കരിയുന്നു തൊടിയിലെ പുല്‍ചെടികള്‍
ഏറെ തളര്‍ന്നുപോയ് കൃഷ്ണ തുളസിയും.
ഇലകലേറെ മാനവര്‍ കൊണ്ടുപോയതിനാല്‍
അവളിന്ന് മൃതിയുടെ വക്കിലായ്.
ശപിച്ചുപോയ് അവളിന്നു കൃഷ്ണാവതാരത്തെയും,
തന്നെ ദഹിപ്പിക്കുവാന്‍ പോരുന്ന സൂര്യനാളത്തെയും.
വേനല്‍ വെറിയില്‍ തളര്‍ന്നുറങ്ങീടാതെ
രാമ തുളസി അലസം വിലസവേ,
പൂക്കൂടയുമായി എത്തിയൊരു ബാലിക
പിച്ചുന്നു അതിന്‍റെ പത്രങ്ങളെ സസൂക്ഷമമായ്.
ധന്യമായ്, ഈ നിര്‍വൃതി തനിക്കന്യ-
മല്ലേന്നുള്ളതോര്‍ത്തത് ധന്യമാ യ്.
പ്രകൃതി വിധികള്‍ എത്ര വിചിത്രമായ്,
ഒന്നുമേയില്ല ഇവിടെ പാഴ്ഫലങ്ങളായെങ്കിലും,
വിധിതന്‍ സമയക്കുരുക്കില്‍ പെട്ടുഴലുമ്പോള്‍
സമയമായില്ലെന്ന തോന്നലുണ്ടാവണം.
പരിശ്രമം ധീരമായ്തന്നെ ഉണ്ടാവണം.
ജന്മത്തിന്‍ അര്‍ദ്ധബിന്ദുക്കളെ തേടുവാന്‍
ക്ഷമയും സഹനവും കൂടെയുണ്ടാവണം.
No comments:
Post a Comment